Spread the love

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിന് ഇന്ന് നിർണായക ദിവസം. വിജയ് ബാബുവിന് മുൻകൂർ ജാമ്യം അനുവദിച്ച ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാരും നടിയും നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ഇന്ദിരാ ബാനർജി, ജെ കെ മഹേശ്വരി എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചാണ് ഹർജികൾ പരിഗണിക്കുക.

പരാതി ലഭിച്ചയുടൻ വിദേശത്തേക്ക് പോയ വിജയ് ബാബു മുൻകൂർ ജാമ്യം ലഭിച്ചതിന് ശേഷം മാത്രം വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയത് നിയമത്തെ വെല്ലുവിളിക്കുകയാണെന്ന് പരാതിക്കാരി നൽകിയ ഹർജിയിൽ പറയുന്നു. മുൻകൂർ ജാമ്യത്തിലിറങ്ങിയ പ്രതി കേസിലെ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും നടി പറഞ്ഞു.
ഹർജിയിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

അഭിഭാഷകനായ രാകേന്ദ് ബസന്ത് ആണ് നടിക്ക് വേണ്ടി സുപ്രീം കോടതിയിൽ ഹാജരാകുന്നത്. ബലാത്സംഗ പരാതി രജിസ്റ്റർ ചെയ്ത ശേഷം പ്രതി വിജയ് ബാബു സോഷ്യൽ മീഡിയയിലൂടെ ഇരയുടെ പേര് പരസ്യമാക്കിയെന്ന് അഭിഭാഷകൻ രാകേഷ് ബസന്ത് കോടതിയെ അറിയിച്ചു.

By newsten