Spread the love

കോഴിക്കോട്: കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മാധ്യമപ്രവർത്തകൻ ശ്രീറാം വെങ്കിട്ടരാമനെ ആലപുഴ കളക്ടറായി നിയമിച്ചത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്തിനാണ് ഇത് ആലപ്പുഴയിലെ ജനങ്ങളുടെ തലയിൽ കെട്ടിവയ്ക്കുന്നതെന്നും സർക്കാർ തീരുമാനം പിന്‍വലിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ആലപ്പുഴ കളക്ടറായി ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ചത് അംഗീകരിക്കാനാവില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞു. ശ്രീറാമിന്‍റെ നിയമനം സർക്കാരിന്റെ അസന്തുലിതമായ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ തീരുമാനം റദ്ദാക്കണമെന്നും കളങ്കിതനായ ഒരാളെ കളക്ടറാക്കരുതെന്നും കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ ഷുക്കൂർ പറഞ്ഞു. നിയമനത്തിന് പിന്നിൽ മറ്റ് താൽപ്പര്യങ്ങളുണ്ടെന്നും അത് നടപ്പാക്കാൻ അനുവദിക്കില്ലെന്നും എ.എ ഷുക്കൂർ പറഞ്ഞു.

ലോക് താന്ത്രിക് ജനതാദൾ നേതാവ് സലീം മടവൂരും ശ്രീറാമിന്‍റെ നിയമനത്തിനെതിരെ രംഗത്തെത്തി. ബഷീറിന്‍റെ കുടുംബത്തോട് പരസ്യമായി മാപ്പ് പറയാൻ പോലും അഹങ്കാരം അനുവദിക്കാത്തയാളെ ജില്ലാ കളക്ടറാക്കിയെന്ന വാർത്ത തന്നെ വേദനിപ്പിച്ചുവെന്ന് സലീം മടവൂർ ഫേസ്ബുക്കിൽ കുറിച്ചു.

By newsten