Spread the love

ഡല്‍ഹി: കുരങ്ങുപനി തടയാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് മാർഗനിർദേശങ്ങൾ നൽകി. രോഗബാധിതരുമായി സമ്പർക്കം പുലർത്തുക, രോഗികൾ ഉപയോഗിച്ച വസ്തുക്കളുടെ ഉപയോഗം, രോഗബാധിതരെ ഐസോലേറ്റ് ചെയ്യുക, പരിചരിക്കുമ്പോൾ പിപിഇ കിറ്റുകൾ പോലുള്ള സംരക്ഷണ ഉപകരണങ്ങൾ ഉപയോഗിക്കുക, കൈകൾ വൃത്തിയായി സൂക്ഷിക്കുക തുടങ്ങിയ കാര്യങ്ങളും ജനങ്ങളെ ബോധവത്കരിക്കേണ്ടതുണ്ടെന്ന് നിർദ്ദേശത്തിൽ പറയുന്നു.

രോഗം സ്ഥിരീകരിച്ച രാജ്യത്ത് നിന്നും എത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കും. സമ്പർക്കം പുലർത്തിയവരെ 21 ദിവസം നിരീക്ഷിക്കണം. സാമ്പിളുകൾ പൂനെയിലെ പൂനെ വൈറോളജിരോഗം ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കായി അയക്കണം തുടങ്ങിയ വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

ബോധവൽക്കരണം നടത്താൻ ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും മുൻകരുതൽ നടപടികളുടെ ഭാഗമായാണ് നടപടി. 20 രാജ്യങ്ങളിലായി 200 ലധികം പേർക്ക് കുരങ്ങുപനി സ്ഥിരീകരിച്ചതിനെ തുടർന്ന് ആരോഗ്യ മന്ത്രാലയം ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.

By newsten