Spread the love

കാബൂള്‍: അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ ഗുരുദ്വാരയ്ക്ക് നേരെ ശനിയാഴ്ച നടന്ന ഭീകരാക്രമണം ബിജെപി നേതാക്കളുടെ പ്രവാചക വിരുദ്ധ പരാമർശങ്ങൾക്കുള്ള മറുപടിയാണെന്ന് ഐ.എസ്. തങ്ങളുടെ ആശയപ്രചാരണത്തിനായുള്ള വെബ്സൈറ്റിലൂടെയാണ് ഭീകരസംഘടന ഇക്കാര്യം അറിയിച്ചത്.

പ്രവാചക പരാമർശം നടത്തിയവരെ പിന്തുണയ്ക്കുന്ന ഹിന്ദുക്കളെയും സിഖുകാരെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഐഎസ് പറഞ്ഞു. സംഘാംഗങ്ങളിൽ ഒരാൾ കാർത്തേ പർവാൻ ഗുരുദ്വാരയിലേക്ക് നുഴഞ്ഞുകയറി വെടിയുതിർക്കുകയായിരുന്നു.

അഞ്ച് ഭീകരർ ഉൾപ്പെടെ എട്ട് പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 12 പേർക്ക് പരിക്കേറ്റു. സ്ഫോടനത്തിന് ശേഷം ഭീകരരെ സൈന്യം വധിച്ചു. ഇന്ത്യൻ പ്രതിനിധി സംഘം അഫ്ഗാനിസ്ഥാൻ സന്ദര്‍ശിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്.

By newsten