Spread the love

മുംബൈ: മ്യാൻമറിൽ തൊഴിൽ തട്ടിപ്പിനിരയായി തടങ്കലിൽ കഴിഞ്ഞിരുന്ന 38 ഇന്ത്യക്കാരെ കൂടി മോചിപ്പിച്ചു. മൂന്ന് മലയാളികളും 22 തമിഴ്നാട് സ്വദേശികളും അടങ്ങുന്ന സംഘമാണ് നാട്ടിലേക്ക് മടങ്ങുന്നത്. സംഘത്തിൽ ഒരു സ്ത്രീയുമുണ്ട്. 45 ദിവസമാണ് മലയാളികൾക്ക് ജയിലിൽ കഴിയേണ്ടി വന്നത്. ഇന്നലെയാണ് എംബസി ഇവരെ ജയിൽ മോചിതരാക്കിയത്. സംഘം വ്യാഴാഴ്ച വൈകുന്നേരത്തോടെ കൊൽക്കത്തയിലെത്തും.

അതേസമയം, മ്യാൻമറിൽ സായുധ സംഘം കസ്റ്റഡിയിലെടുത്ത മലയാളി ഉൾപ്പെടെ ഒൻപത് ഇന്ത്യക്കാർ 10ന് മടങ്ങിയെത്തിയിരുന്നു. രണ്ട് മാസത്തെ അനിശ്ചിതത്വത്തിനൊടുവിലായിരുന്നു മോചനം. തിരുവനന്തപുരം പാറശ്ശാല സ്വദേശി വൈശാഖ് രവീന്ദ്രനാണ് തിരിച്ചെത്തിയ മലയാളി. 

മലയാളികൾ ഉൾപ്പെടെയുള്ളവരെ ജോലി വാഗ്ദാനം ചെയ്താണ് മ്യാൻമറിൽ എത്തിച്ചത്. ഒരു ചൈനീസ് കമ്പനിയാണ് ഇവരെ കൊണ്ടുപോയതെന്നാണ് വിവരം. എന്നാൽ ഇവരെ കസ്റ്റഡിയിലെടുത്ത സംഘത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. മ്യാൻമറിൽ എത്തിച്ച ശേഷം സൈബർ കുറ്റകൃത്യങ്ങൾക്കാണ് ഇവരെ ഉപയോഗിച്ചത്. 

By newsten