Spread the love

കൊച്ചി: നടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ, നടനും നിർമ്മാതാവുമായ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യഹര്‍ജി ഹൈക്കോടതി വീണ്ടും മാറ്റി. ഹർജി തിങ്കളാഴ്ചത്തേക്കാണ് മാറ്റിയത്. ഇതോടെ വിജയ് ബാബുവിന്റെ അറസ്റ്റിനുള്ള വിലക്ക് തിങ്കളാഴ്ച വരെ നീട്ടി. ഇത് രണ്ടാം തവണയാണ് വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി മാറ്റുന്നത്.

ചൊവ്വാഴ്ചയും വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചിരുന്നു. എ.ഡി.ജി.പി ക്വാറന്റൈനിലായതിനാൽ വാദങ്ങൾക്ക് സമയം നീട്ടണമെന്ന് സർക്കാർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് മാറ്റിവയ്ച്ചത്. കഴിഞ്ഞയാഴ്ച വിജയ് ബാബുവിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു.

വിജയ് ബാബുവിനെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാണ് പോലീസിന്റെ ആവശ്യം. കേസുമായി ബന്ധപ്പെട്ട് ഇതുവരെ മുപ്പതോളം പേരെ അന്വേഷണ സംഘം ചോദ്യം ചെയ്തിട്ടുണ്ട്. ഒളിവിലായിരുന്ന വിജയ് ബാബുവിന്റെ അറസ്റ്റ് ഹൈക്കോടതി താത്കാലികമായി സ്റ്റേ ചെയ്തിരുന്നു. ഇതോടെയാണ് ദുബായിൽ ഒളിവിൽ കഴിഞ്ഞിരുന്ന വിജയ് ബാബു ഒന്നര മാസത്തിന് ശേഷം കൊച്ചിയിലെത്തിയത്.

By newsten