Spread the love

കൊച്ചി: യുവനടി വിജയ് ബാബുവിനെതിരെ നൽകിയ ലൈംഗിക പീഡനക്കേസിൽ നടൻ സൈജു കുറുപ്പിനെ കൊച്ചി പോലീസ് ചോദ്യം ചെയ്തു. വിദേശത്ത് ഒളിവിൽ കഴിയുന്ന വിജയ് ബാബുവിനെ സഹായിച്ചെന്ന സംശയത്തിലാണ് ചോദ്യം ചെയ്യൽ. കഴിഞ്ഞ ദിവസമാണ് പൊലീസ് മൊഴി രേഖപ്പെടുത്തിയത്. വിജയ് ബാബുവിന് ക്രെഡിറ്റ് കാർഡ് നൽകിയത് ഒരു നടനാണെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. അത് ആരാണെന്ന് വ്യക്തതയില്ലായിരുന്നു. എന്നാൽ, ക്രെഡിറ്റ് കാർഡ് വിജയ് ബാബുവിന് കൈമാറിയത് സൈജു കുറുപ്പാണ്.

വിജയ് ബാബുവിനെതിരെയുള്ള കേസ് വരുന്നതിന് മുൻപാണ് താൻ സഹായിച്ചതെന്ന് സൈജു കുറുപ്പ് പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. വിജയ് ബാബുവിനെതിരായ ബലാത്സംഗ പരാതിയെക്കുറിച്ച് എനിക്കറിയില്ലായിരുന്നു. ദുബായിൽ പോയപ്പോൾ ക്രെഡിറ്റ് കാർഡ് വിജയ് ബാബുവിന് നൽകണമെന്ന് വീട്ടുകാർ ആവശ്യപ്പെട്ടു.

വിജയ് ബാബുവിന്റെ ദുബായ് യാത്രയ്ക്കിടെ ഭാര്യയാണ് വിജയ്യുടെ ക്രെഡിറ്റ് കാർഡ് നൽകിയത്. അതാണ് തിരികെ നല്‍കിയത്. കാർഡ് നൽകി യാത്രാ രേഖകൾ പൊലീസിനെ കാണിച്ചതിന് ശേഷമാണ് മാധ്യമങ്ങളിൽ നിന്ന് കേസിനെ കുറിച്ച് അറിഞ്ഞതെന്നും സൈജു കുറുപ്പ് മൊഴി നൽകി.

By newsten