Spread the love

ബ്രസ്സല്‍: യൂറോപ്യൻ യൂണിയനിൽ അംഗമാകാനാണ് ഉക്രൈൻ തീരുമാനം. ഇത് ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാന്‍ഡിഡേറ്റ് സ്റ്റാറ്റസാണ് ഉക്രൈന് നല്‍കുന്നത്. ഇതിനർത്ഥം യൂറോപ്യൻ യൂണിയൻ ഉക്രെയ്നിന്റെ അഭ്യർത്ഥന നിയമാനുസൃതമാണെന്ന് അംഗീകരിച്ചിരിക്കുന്നു എന്നാണ്. പൂർണ്ണ തോതിലുള്ള അംഗത്വത്തിനുള്ള ആദ്യ നടപടിക്രമം കൂടിയാണിത്. യൂറോപ്യൻ യൂണിയനിൽ ഉൾപ്പെടുത്തണമെന്ന് ഉക്രൈൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു. റഷ്യയുമായുള്ള യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. എന്നാൽ 2013ന് ശേഷം, യൂറോപ്യൻ യൂണിയൻ ഒരു രാജ്യത്തിനെയും ഉൾപ്പെടുത്തിയിട്ടില്ല. അവസാനം ക്രൊയേഷ്യയാണ് യൂറോപ്യൻ യൂണിയന്റെ ഭാഗമായത്.

യൂറോപ്യൻ യൂണിയൻ നേതാക്കൾ ബ്രസൽസിൽ യോഗം ചേരുന്നുണ്ട്. ഉക്രൈനിലെ റഷ്യയുടെ അധിനിവേശ സമയത്ത്, പ്രസിഡന്റ് വ്ലാഡിമിർ സെലൻസ്കി യൂറോപ്യൻ യൂണിയനിൽ ചേരാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. സ്ഥിരാംഗത്വത്തിന് അപേക്ഷിക്കുന്നവർക്ക് അത് ലഭിക്കാൻ വർഷങ്ങളെടുക്കും. എന്നിരുന്നാലും, ഉക്രെയിനിന്റെ കാര്യത്തിൽ, യൂറോപ്യൻ യൂണിയൻ പ്രക്രിയ വേഗത്തിലാക്കി. ഉക്രൈൻ യുദ്ധത്തിൽ ഉക്രൈനിന്റെ ഐക്യദാർഢ്യം പ്രകടിപ്പിക്കാനും യൂറോപ്യൻ യൂണിയൻ ലക്ഷ്യമിടുന്നു. യൂറോപ്യൻ യൂണിയനിൽ ചേരാനുള്ള ആഗ്രഹം മൂലമാണ് ഉക്രൈൻ ഈ പ്രശ്നങ്ങളിലൂടെ കടന്നുപോകുന്നതെന്ന് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയെൻ പറഞ്ഞു.

യൂറോപ്യൻ യൂണിയൻ നേതാക്കളെ വിളിച്ചുവരുത്തി ഉക്രെയ്നിന്റെ അഭ്യർത്ഥന അംഗീകരിക്കാൻ യൂറോപ്യൻ കമ്മീഷൻ നേരത്തെ തീരുമാനിച്ചിരുന്നു. “ഇത് ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് പോകുന്നതുപോലെയാണ് ,” സെലൻസ്കി പറഞ്ഞു. ഉക്രൈൻ യൂറോപ്പിന്റെ ഭാഗമാണ്. ഇത് റഷ്യൻ ലോകമല്ലെന്ന് ഉക്രൈൻ വിദേശകാര്യ മന്ത്രി ദിമിത്രി കുലേബ പറഞ്ഞു. ഉക്രൈൻ വിഷയത്തിൽ വളരെ പെട്ടെന്നാണ് തീരുമാനമെടുത്തതെന്ന് യൂറോപ്യൻ യൂണിയനിലെ യുക്രൈൻ അംബാസഡർ സ്വെലോഡ് ചെൻഡ്സോവ് പറഞ്ഞു. 2004 മുതൽ യുക്രൈൻ യൂറോപ്യൻ യൂണിയൻ അംഗത്വം തേടുന്നുണ്ട്. പല വിധത്തിലുള്ള പ്രശ്നങ്ങളും അതിനെ പിന്നോട്ടടിക്കുകയായിരുന്നു.

By newsten