Spread the love

തിരുവനന്തപുരം: അഭിമാനബോധമുള്ളവര്‍ക്ക് കേരള പോലീസിൽ തുടരാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ. ആഭ്യന്തരമന്ത്രിക്കസേരയിലിരിക്കുന്നയാൾ സംസ്ഥാനത്ത് ഇത്തരമൊരു സാഹചര്യം സൃഷ്ടിക്കുന്നത് നിരാശാജനകമാണെന്നും സുധാകരൻ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സുധാകരന്‍റെ പ്രതികരണം.

വിമാനക്കമ്പനി യാത്രാവിലക്ക് ഏർപ്പെടുത്തിയതുപോലെ എൽ.ഡി.എഫ് കണ്‍വീനറെ ബാക്കിയുള്ള കാലം പടക്കം വാങ്ങുന്നതിൽ നിന്നും പൊട്ടിക്കുന്നതിൽ നിന്നും വിലക്കാൻ സംസ്ഥാനത്തെ കോടതികൾ തയ്യാറാവണം. കുറഞ്ഞപക്ഷം, സി.പി.ഐ.എം ഓഫീസ് ജീവനക്കാര്‍ക്ക് ജീവഭയമില്ലാതെ അവിടങ്ങളില്‍ പണിയെടുക്കാം. അടുത്തുള്ള നേതാക്കൾക്ക് കുലുങ്ങാതെ പുസ്തകം വായിക്കാനും കഴിയും!

സി.പി.ഐ(എം)ൽ പ്രവർത്തിക്കുന്ന എല്ലാവരോടും അൽപം കരുതലോടെ ജീവിക്കുക എന്നതാണ് ഞങ്ങൾക്ക് പറയാനുള്ളത്. സ്വപ്ന സുരേഷിന്‍റെ ആരോപണങ്ങളുടെ മൂർച്ച വർദ്ധിക്കുമ്പോൾ നിങ്ങളിൽ ആരെയെങ്കിലും രക്തസാക്ഷിയാക്കി ശ്രദ്ധ തിരിക്കാൻ മടിക്കാത്ത രാക്ഷസൻമാരാണ് സിപിഐഎമ്മിന്‍റെ നേതൃത്വത്തിൽ ഉള്ളത്. സ്വന്തം ഓഫീസ് കത്തിച്ച് ഇരവാദം കളിക്കാന്‍ ശ്രമിച്ചവർ എന്തും ചെയ്യാൻ മടിക്കില്ലെന്നും സുധാകരൻ പറഞ്ഞു.

By newsten