Spread the love

തിരുവനന്തപുരം: പ്രവാസി സമൂഹത്തിന്റെ പണം മാത്രമല്ല, അവരുടെ പങ്കാളിത്തവും ആശയങ്ങളും കൂടിയാണ് ലോക കേരള സഭ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രവാസികളുടെ പങ്കാളിത്തത്തോടെ ദീർഘകാല വികസന നയ സമീപനങ്ങളാണ് സംസ്ഥാനത്ത് നടപ്പാക്കുന്നത്. കേരളത്തിൽ പുതിയ കർമ്മപദ്ധതികൾ ആവശ്യമാണ്. പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഈ സഭയ്ക്ക് കഴിഞ്ഞതായി മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു. കേരളത്തിന്റെ വികസനത്തിൽ പ്രവാസികളെ ഉൾപ്പെടുത്താനും സമഗ്രമായ കുടിയേറ്റ നിയമം കൊണ്ടുവരാനും നമുക്ക് കഴിഞ്ഞു. പ്രവാസികളോട് വലിയ ഉത്തരവാദിത്തമാണ് സംസ്ഥാന സർക്കാരിനുള്ളത്. മടങ്ങിയെത്തുന്ന പ്രവാസികളുടെ വിവരശേഖരണം അനിവാര്യമാണ്. മടങ്ങിയെത്തുന്നവരുടെ പുനരധിവാസത്തിന് ഇത് അത്യന്താപേക്ഷിതമാണ്. ഇവരുടെ പുനരധിവാസത്തിനായി കേന്ദ്രം നാളിതുവരെ ഒന്നും ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു.

By newsten