Spread the love

കോഴിക്കോട്: മുസ്ലീം ലീഗ് പതാക പാകിസ്ഥാനിലേക്ക് കൊണ്ടുപോയി കെട്ടണമെന്ന് ഒരു കോൺഗ്രസ് നേതാവ് പറഞ്ഞെന്ന വാർത്തയോട് പ്രതികരിച്ച് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം. ഇതുമായി ബന്ധപ്പെട്ട് ആരോപണം ഉന്നയിച്ച വ്യക്തിക്ക് ലീഗുമായി യാതൊരു ബന്ധവുമില്ലെന്നും പഴയ ഡി.വൈ.എഫ്.ഐ അംഗമാണെന്നും പി.എം.എ സലാം പറഞ്ഞു.

“അയാള്‍ കൈരളി ചാനലില്‍ പോയിയിരുന്നാണ് കരയുന്നത്. ഇതിനർത്ഥം സംഭവ സ്ഥലത്ത് ഒരു ചാനലും ഉണ്ടായിരുന്നില്ല എന്നാണ്. സംഭവം കണ്ടവരായി ആരുമില്ല. പഴയ ഡി.വൈ.എഫ്.ഐ അംഗമാണ്. ഒന്നുകിൽ പുറത്താക്കപ്പെടുകയോ അതിൽ നിന്ന് രാജിവയ്ക്കുകയോ ചെയ്തുകൊണ്ട് അദ്ദേഹം നമ്മുടെ തൊഴിലാളി വർഗത്തോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. അതില്‍ നിന്നും സഹിക്കാന്‍ കഴിയാഞ്ഞിട്ട് പുറത്താക്കി വിട്ടതാണ്.

അദ്ദേഹത്തിൻ ലീഗുമായി യാതൊരു ബന്ധവുമില്ല. ലീഗിന്‍റെ ശക്തികേന്ദ്രമാണ് ആറ്റിപ്ര എന്നറിയപ്പെടുന്ന പ്രദേശം. ഈ സംഭവം നടന്ന വാർഡ് ലീഗിന് പ്രതിനിധി ഉണ്ടായിരുന്ന വാർഡാണ്.

By newsten