Spread the love

ന്യുഡൽഹി: അഗ്നിപഥ് റിക്രൂട്ട്‌മെന്റ് പദ്ധതിക്കെതിരെ രാജ്യം മുഴുവൻ പ്രതിഷേധം കനക്കുകയാണ്. എന്നാൽ തങ്ങളുടെ നിലപാടിൽ മാറ്റമില്ലെന്ന് സൈനിക മേധാവികൾ പറഞ്ഞു. മൂന്ന് സേനകളുടെയും മേധാവികൾ അഗ്നിപഥിനെ സ്വാഗതം ചെയ്തു.

യുവാക്കൾക്ക് രാജ്യത്തെ സേവിക്കാൻ അഗ്നിപഥ് അവസരമൊരുക്കിയെന്ന് സൈനികമേധാവികൾ പറയുന്നു. സൈന്യത്തെ മെച്ചപ്പെടുത്തുകയും ശക്തിപ്പെടുത്താനുള്ള അവസരവുമാണെന്നാണ് സൈനിക മേധാവികളുടെ അഭിപ്രായം. അഗ്നിപഥ് പദ്ധതി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ചൊവ്വാഴ്ചയാണ് പ്രഖ്യാപിച്ചത്.

ഇതിൽ നാല് വർഷത്തെ പരിശീലനവും ഉൾപ്പെടുന്നു. എന്നിരുന്നാലും, ഉത്തരേന്ത്യയിൽ നിന്ന് വലിയ പ്രതിഷേധമാണ് ഇതിനെതിരെ ഉയർന്നു കൊണ്ടിരിക്കുന്നത്.

By newsten