Spread the love

ന്യൂ ഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിയായ എസ്എൻസി ലാവലിൻ കേസ് ഇന്നും സുപ്രീം കോടതിയുടെ പരിഗണനാ പട്ടികയിൽ. ചീഫ് ജസ്റ്റിസ് യു.യു ലളിത് അദ്ധ്യക്ഷനായ ബെഞ്ചാണ് രണ്ട് മണിക്ക് പരിഗണിക്കുന്ന കേസുകളിൽ ലാവലിൻ ഹർജികളും ഉൾപ്പെടുത്തിയത്. സാമ്പത്തിക സംവരണത്തിനെതിരായ ഹർജികളിൽ ഭരണഘടനാ ബെഞ്ച് വാദം കേൾക്കുന്നത് തുടരുകയാണ്. ഭരണഘടനാ ബെഞ്ചിലെ നടപടികൾ പൂർത്തിയായ ശേഷം മാത്രമേ ലാവലിൻ കേസ് പരിഗണിക്കുകയുള്ളൂവെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞയാഴ്ചയും ലിസ്റ്റിൽ ഉണ്ടായിരുന്നെങ്കിലും കേസ് പരിഗണനയ്ക്ക് വന്നില്ല. പിണറായി വിജയനെ പ്രതിസ്ഥാനത്തു നിന്ന് ഒഴിവാക്കിയതിനെതിരെ സി.ബി.ഐ നൽകിയ അപ്പീൽ ഉൾപ്പെടെ അഞ്ച് ഹർജികളാണ് സുപ്രീം കോടതിയിലുള്ളത്. ലാവലിൻ കേസ് സുപ്രീം കോടതി 31 തവണയാണ് മാറ്റിവച്ചത്.

By newsten