Spread the love

തിരുവനന്തപുരം : ദേശീയപാതാ വികസന അതോറിറ്റിക്കെതിരെ കർശന നിലപാട് സ്വീകരിച്ച് തിവിതാംകൂർ ദേവസ്വം ബോർഡ്. ദേശീയപാത വികസനത്തിനായി ഭൂമി വിട്ടുനൽകിയതിന് നഷ്ടപരിഹാരം നൽകാത്തതിനെതിരെ ഹൈക്കോടതിയിൽ ചോദ്യം ചെയ്യാനാണ് ദേവസ്വം ബോർഡിന്‍റെ തീരുമാനം. പുറമ്പോക്കിന്‍റെ പേരിൽ ക്ഷേത്രഭൂമി ഏറ്റെടുക്കാൻ സർക്കാർ അനുവദിക്കില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ. കെ അനന്തഗോപൻ . ചില സ്ഥലങ്ങളിൽ മാത്രം ഭൂമി ഏറ്റെടുക്കാൻ ദേവസ്വം ഉദ്യോഗസ്ഥർക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്നും പ്രസിഡന്‍റ് പറഞ്ഞു.

ദേശീയപാത വികസനത്തിനായി ദേവസ്വങ്ങളുടെ ഭൂമി ഏറ്റെടുക്കാൻ തീരുമാനിച്ചു. എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷം നഷ്ടപരിഹാരം നൽകാനാവില്ലെന്ന നിലപാടാണ് ദേശീയപാത അതോറിറ്റി സ്വീകരിച്ചത്. പലയിടത്തും ദേശീയപാത വികസനത്തിനായി ക്ഷേത്രങ്ങളോട് ചേർന്നുള്ള ഭൂമി ഏറ്റെടുത്തിരുന്നു. പിന്നീട് ദേശീയപാതാ വികസന അതോറിറ്റി ഇത് പുറമ്പോക്ക് ആണെന്നും ദേവസ്വങ്ങൾക്ക് നഷ്ടപരിഹാരം നൽകേണ്ട ആവശ്യമില്ലെന്നും പറഞ്ഞു.

By newsten