Spread the love

കൊച്ചി: എൽദോസ് കുന്നപ്പിള്ളിക്കെതിരായ പീഡനക്കേസിലെ പരാതിക്കാരിയെ മർദിച്ച സംഭവത്തിൽ അഭിഭാഷകരെ പ്രതി ചേർത്ത നടപടിക്ക് ഹൈകോടതിയുടെ സ്റ്റേ. അഭിഭാഷകരായ ജോസ്.ജെ. ചെരുവിൽ, അലക്സ്.എം. സക്കറിയ, പി.എസ്. സുനീർ എന്നിവർ സമർപ്പിച്ച ഹർജിയിലാണ് നടപടി.

പരാതിക്കാരിയെ വിളിച്ചു വരുത്തി അഭിഭാഷകരുടെ ഓഫീസിൽ മർദിച്ചുവെന്നായിരുന്നു കേസ്. വഞ്ചിയൂർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. കേസ് റദ്ദാക്കണമെന്നായിരുന്നു അഭിഭാഷകരുടെ ആവശ്യം. അഭിഭാഷകരെ പ്രതിചേർത്ത നടപടി സ്റ്റേ ചെയ്ത കോടതി പരാതിക്കാരിക്ക് നോട്ടീസും അയച്ചു.

എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്ക് നിയമസഹായം നൽകുന്നത് തടയാനുള്ള ഉദ്ദേശ്യത്തോടെ രജിസ്റ്റർ ചെയ്ത കേസാണിതെന്ന് അഭിഭാഷകർ പറയുന്നു. മർദിച്ചുവെന്നത് കെട്ടിച്ചമച്ചതാണെന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.

By newsten