Spread the love

തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട്, മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉൾപ്പെടെ സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങൾക്ക് പിന്നിൽ, ഗൂഡാലോചനയുണ്ടെന്ന് സരിത എസ് നായർ. എറണാകുളത്ത് പി സി ജോർജും സ്വപ്നയും സരിത്തും ചേർന്നാണ് ഗൂഢാലോചന നടത്തിയതെന്നും സരിത പറഞ്ഞു.

തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പദ്ധതി ആയിരുന്നെന്നും എന്നാൽ ചില കാരണങ്ങളാൽ വൈകുകയായിരുന്നുവെന്നും സരിത എസ് നായർ പറയുന്നു.

ശിവശങ്കറിന്റെ പുസ്തകം പുറത്തുവന്നതിന് പിന്നാലെയാണ് സ്വപ്ന രംഗത്ത് വന്നതെന്നും സരിത എസ് നായർ പറഞ്ഞു. ഇതിന് പിന്നാലെയാണ് അവരും പി.സി ജോർജും തമ്മിൽ ബന്ധപ്പെട്ടത്. തന്നെ ഫോണ്‍ വിളിച്ചതിന്റെ തലേ ദിവസം പോയി കണ്ടിരുന്നു. സ്വപ്ന വളരെ ദയനീയമായ അവസ്ഥയിലാണെന്നും അവർക്ക് ഒരു ജോലി തരപ്പെടുത്തി കൊടുക്കേണ്ട ആവശ്യമുണ്ടെന്നുമൊക്കെയാണ് തന്നോട് പറഞ്ഞതെന്ന് സരിത പറഞ്ഞു.

By newsten