Spread the love

കൊച്ചി: ന‌ടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡിന്‍റെ ദൃശ്യങ്ങൾ വിചാരണ ഘട്ടത്തിൽ മാത്രമാണ് പരിശോധിച്ചതെന്ന് കോടതി. അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടും ദൃശ്യങ്ങൾ പരിശോധിക്കാൻ അനുവദിച്ചില്ല.

വിവോ ഫോണുകൾ ഉപയോഗിച്ച് ദൃശ്യങ്ങൾ പരിശോധിച്ചവരെ കണ്ടെത്തണം. പ്രോസിക്യൂഷനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും മാത്രമാണ് മെമ്മറി കാർഡ് കൈകാര്യം ചെയ്തതെന്ന് കോടതി പറഞ്ഞു. മെമ്മറി കാർഡിന്‍റെ ഹാഷ് മൂല്യം മാറിയതിനാൽ ആരെയും സംശയത്തിന്‍റെ നിഴലിൽ നിർത്തരുതെന്നും വിചാരണക്കോടതി പറഞ്ഞു.

By newsten