Spread the love

തിരുവനന്തപുരം: ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം നിയമസഭാ സമ്മേളനം ആരംഭിച്ചു. ചോദ്യോത്തരവേളയിൽ മന്ത്രിമാർ മറുപടി പറയുകയാണ്. വിവാദ വിഷയങ്ങളിൽ ഇന്നും ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ ഏറ്റുമുട്ടലിന് സാധ്യതയുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞത് നുണയാണെന്ന നയതന്ത്ര സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആരോപണവും മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ കമ്പനിയുടെ ഉപദേഷ്ടാവ് ജെയ്ക് ബാലകുമാറാണെന്ന് സ്ഥാപിച്ച് മാത്യു കുഴൽനാടൻ എം.എൽ.എ ഇന്നലെ പുറത്തുവിട്ട ഡിജിറ്റൽ തെളിവുകളും സഭയിൽ ചർച്ചയായേക്കും. പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട വിഷയം പ്രതിപക്ഷം സഭയിൽ ഉന്നയിക്കാനും സാധ്യതയുണ്ട്.

By newsten