Spread the love

തിരുവനന്തപുരം: നിയമസഭയിൽ മാധ്യമ വിലക്ക് വിഷയത്തിൽ സ്പീക്കറുടെ റൂളിംഗ്. തടസ്സങ്ങളെ അതിശയോക്തി കലർത്തി കാണിച്ചെന്നും മാധ്യമ നിരോധന വാർത്ത ആസൂത്രിതമാണെന്നും സ്പീക്കർ പറഞ്ഞു. സഭയിലെ ദൃശ്യങ്ങള്‍ സഭാ ടി.വി. മാത്രം വഴി സംപ്രേഷണം ചെയ്യുമെന്നും സഭാ ദൃശ്യങ്ങള്‍ ആക്ഷേപ ഹാസ്യ പരിപാടികള്‍ക്കോ മറ്റ് വാണിജ്യ ആവശ്യങ്ങള്‍ക്കോ ഉപയോഗിക്കരുതെന്നും സ്പീക്കര്‍ റൂളിങ്ങിലൂടെ വ്യക്തമാക്കി. 2002-ലെ മാര്‍ഗനിര്‍ദേശം അനുസരിച്ചാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

മീഡിയ റൂം ഒഴികെയുള്ള സ്ഥലങ്ങളില്‍ ക്യാമറ അനുവദിക്കില്ല. ക്യാമറ കൂടാതെ പാസുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് സഭയില്‍ എവിടെയും പോകാന്‍ വിലക്കില്ല. ചില തടസങ്ങളെ പെരുപ്പിച്ച് കാണിച്ചാണ് മാധ്യമവിലക്കെന്ന രീതിയില്‍ വാര്‍ത്ത നല്‍കിയതെന്ന് അദ്ദേഹം വ്യക്തമാക്കി

സഭാ ടി.വി.യില്‍ നിഷ്പക്ഷമായാണ് ദൃശ്യം കാണിക്കുന്നത്. അതും, സഭാ നടപടികളാണ് സംപ്രേഷണം ചെയ്യുന്നത്. സഭയിലെ ദൃശ്യങ്ങള്‍ മുഖ്യധാരാ മാധ്യമങ്ങളിലും സാമൂഹികമാധ്യമങ്ങളിലും വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നു. അതിനാല്‍ ഇനി സഭാ ടി.വി. വഴി മാത്രമേ സഭാ നടപടികള്‍ സംപ്രേഷണം ചെയ്യാൻ അനുവദിക്കൂ. സഭയിലെ ദൃശ്യങ്ങള്‍ ആക്ഷേപ ഹാസ്യ പരിപാടികളില്‍ ഉള്‍പ്പെടെ ഉപയോഗിക്കാന്‍ പാടില്ല.

By newsten