Spread the love

തിരുവനന്തപുരം: ഇടത് സംഘടനകളും കെ.പി.സി.സിയും വിമാനത്തിനുള്ളിലെ പ്രതിഷേധത്തിനെതിരെയും, ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിലും പ്രതിഷേധിച്ച് തെരുവിലിറങ്ങി. തിങ്കളാഴ്ച വൈകുന്നേരം മുതൽ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളും സംഘർഷഭരിതമാണ്. പയ്യന്നൂരിലെ കോൺഗ്രസ്‌ ഓഫീസിന് മുന്നിൽ സ്ഥാപിച്ച ഗാന്ധി പ്രതിമയുടെ തല അക്രമികൾ വെട്ടിമാറ്റി. കെ.പി.സി.സി പ്രസിഡന്റ് കെ .സുധാകരന്റെ ഭാര്യയുടെ വീടിനു നേരെയും ആക്രമണമുണ്ടായി.

തലസ്ഥാനത്ത് ഉൾപ്പെടെ രാത്രികാല സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷാ നടപടികൾ ശക്തമാക്കാൻ സംസ്ഥാന പൊലീസ് മേധാവി നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി പോലീസ് ആസ്ഥാനത്ത് കൂടുതൽ സായുധ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. സംസ്ഥാനത്തെ പൊലീസ് സേന സജ്ജരായിരിക്കണമെന്ന് ഡി.ജി.പി അനിൽ കാന്ത് ആവശ്യപ്പെട്ടു. ബറ്റാലിയൻ ഉൾപ്പെടെയുള്ള സേനകളോട് സജ്ജരായിരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

തിങ്കളാഴ്ച രാത്രിയാണ് തിരുവനന്തപുരം നഗരം സംഘർഷത്തിന്റെ കേന്ദ്രമായി മാറിയത്. രാത്രി ഇന്ദിരാഭവന് നേരെയുണ്ടായ ആക്രമണത്തിൽ വി.കെ പ്രശാന്ത് പ്രതിഷേധിച്ചു. എം.എൽ.എയുടെ ഓഫീസിലേക്ക് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തുകയും ലാത്തിച്ചാർജ് നടത്തുകയും ചെയ്തു. സംഭവം അറിഞ്ഞ് സി.പി.എം രംഗത്തെത്തി. പ്രവർത്തകർ ഇന്ദിരാഭവനിലേക്ക് മാർച്ച് നടത്തി. ഇരുപാർട്ടികളും വെല്ലുവിളിയുമായി മുഖാമുഖം വന്നെങ്കിലും പൊലീസ് ഇടപെട്ട് പ്രവർത്തകരെ തിരിച്ചയച്ചു. സെക്രട്ടേറിയറ്റിനു മുന്നിൽ ഇരുപാർട്ടികളും നേർക്കുനേർ വന്നെങ്കിലും സംഘർഷം ഒഴിവായി. രാത്രി വൈകിയും കോൺഗ്രസ്‌ പ്രവർത്തകർ കെ.പി.സി.സി ആസ്ഥാനത്തിന് മുന്നിൽ കാവൽ നിന്നു.

By newsten