Spread the love

ലോറൻസ് ബിഷ്ണോയ് സംഘത്തിൽ നിന്ന് സിദ്ദു മൂസെ വാലക്ക് നിരന്തരം ഭീഷണികൾ ലഭിച്ചിരുന്നതായി പിതാവ് ബൽകൗർ സിംഗ് പറഞ്ഞു. കേസിൽ അറസ്റ്റിലായ മുഖ്യപ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. ലോറൻസ് ബിഷ്ണോയിയുടെ സംഘാംഗങ്ങളെ ഡൽഹി പോലീസ് തിഹാർ ജയിലിൽ വിശദമായി ചോദ്യം ചെയ്തിരുന്നു.

ഗുണ്ടാ മേധാവി ലോറൻസ് ബിഷ്ണോയ് മുമ്പ് നിരവധി തവണ മൂസെ വാലയെ ഭീഷണിപ്പെടുത്തിയിരുന്നതായി പിതാവ് ബൽകൗർ സിംഗ് പോലീസിനോട് പറഞ്ഞു. തുടർച്ചയായ ഭീഷണികളുടെ പശ്ചാത്തലത്തിലാണ് മൂസെ വാല ബുള്ളറ്റ് പ്രൂഫ് വാഹനം വാങ്ങിയതെന്ന് ബൽകൗർ സിങ്ങിന്റെ പരാതിയിൽ പറയുന്നു.

ഉത്തരാഖണ്ഡിൽ നിന്ന് അറസ്റ്റിലായ മുഖ്യപ്രതി ഉൾപ്പെടെ ആറ് പേരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. ഇവരടക്കം 10 പേരാണ് ഇപ്പോൾ കസ്റ്റഡിയിലുള്ളത്. കൊലയാളികൾ സഞ്ചരിച്ചിരുന്ന രണ്ട് വാഹനങ്ങളുടെ ഫോറൻസിക് പരിശോധനാ റിപ്പോർട്ട് ഇന്ന് പുറത്തുവിടും. സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ഗുണ്ടാ മേധാവി ലോറൻസ് ബിഷ്ണോയിയെ തിഹാർ ജയിലിൽ വച്ച് ഡൽഹി പോലീസ് വീണ്ടും ചോദ്യം ചെയ്തു. തിഹാർ ജയിലിൽ കഴിയുന്ന ബിഷ്ണോയ് സംഘത്തിലെ മറ്റ് നാല് പേരെയും ഡൽഹി പോലീസ് ചോദ്യം ചെയ്തു.

By newsten