Spread the love

തിരുവനന്തപുരം: അനധികൃത ബ്രൂവറി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ സർക്കാരിന് തിരിച്ചടി. ക്രമക്കേട് നടന്നിട്ടുണ്ടെന്നും നികുതി വകുപ്പിന്റെ ഫയലുകൾ സമൻസ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിജിലൻസ് കോടതിയിൽ ഹർജി നൽകിയിരുന്നു. ഇത് കണക്കിലെടുത്താണ് ഫയലുകൾ വിളിച്ചുവരുത്താൻ കോടതി അനുമതി നൽകിയത്. മാത്രമല്ല, ഉദ്യോഗസ്ഥരുടെ മൊഴികളും രേഖപ്പെടുത്താം. ക്രമക്കേട് നടന്നിട്ടില്ലെന്നും ഹർജി തള്ളണമെന്നും സാക്ഷികളുടെ മൊഴി രേഖപ്പെടുത്താൻ അനുവദിക്കരുതെന്നും കാണിച്ച് സർക്കാർ എതിർ ഹർജി നൽകിയിരുന്നെങ്കിലും ഇതും കോടതി തള്ളുകയായിരുന്നു. കേസിൽ തുടർനടപടികൾ നിർത്തിവയ്ക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടിരുന്നു. രമേശ് ചെന്നിത്തലയുടെ ആവശ്യം കോടതി അംഗീകരിച്ചാതിനാൽ ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങളും ലഭിക്കും. ഇത് പരിശോധിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കും. കേസിൽ ജൂലൈ 17ന് വിചാരണ ആരംഭിക്കും. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ബ്രൂവറികൾ അനുവദിക്കാനുള്ള നീക്കത്തിന് പിന്നിൽ അഴിമതിയുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോടതിയെ സമീപിച്ചിരുന്നു. മുന്‍ എക്സൈസ് മന്ത്രി ടി. പി. രാമകൃഷ്ണന്‍ നിയമവിരുദ്ധമായാണ് തീരുമാനമെടുത്തതെന്നും ഇത് തട്ടിപ്പാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

By newsten