Spread the love

എഴുത്തുകാരൻ സിവിക് ചന്ദ്രനെതിരെ കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത രണ്ടാമത്തെ ലൈംഗിക പീഡനക്കേസിലെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. 2020 ഫെബ്രുവരി എട്ടിന് കൊയിലാണ്ടി നന്തി ബീച്ചിലെ കവിതാ ക്യാമ്പിലെത്തിയ തന്നോട് സിവിക് ലൈഗികാതിക്രമം നടത്തിയെന്നാണ് യുവ എഴുത്തുകാരിയുടെ പരാതി.

സിവിക് ചന്ദ്രനെതിരായ മറ്റൊരു ലൈംഗിക പീഡനക്കേസിൽ കോഴിക്കോട് ജില്ലാ കോടതി ഇന്നലെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഏപ്രിലിൽ കൊയിലാണ്ടിക്കടുത്ത് നന്തിയില്‍ പുസ്തക പ്രസാധനത്തിന് ഒത്തുകൂടിയപ്പോഴാണ് സംഭവം നടന്നതെന്ന് പരാതിയിൽ പറയുന്നു. പ്രതിക്കെതിരെ മതിയായ തെളിവുകൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. മുൻകൂർ ജാമ്യത്തിനെതിരെ അപ്പീൽ നൽകാനാണ് അതിജീവിതയുടെ തീരുമാനം.

ഉപാധികളില്ലാതെയാണ് സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ചത്. പൊതുസ്ഥലത്ത് ദലിതർക്ക് വേണ്ടി സംസാരിക്കുന്നയാൾ വ്യത്യസ്ത വ്യക്തിയാണെന്നും ലൈംഗികമായി വികലമായ സ്വഭാവമുള്ള സിവിക്കിന് ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചിരുന്നു. എന്നാൽ, പ്രായവും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും കണക്കിലെടുത്ത് മുൻകൂർ ജാമ്യം അനുവദിക്കണമെന്ന് സിവിക് ചന്ദ്രൻ വാദിച്ചു. വടകര ഡിവൈ.എസ്.പിയാണ് കേസ് അന്വേഷിച്ചത്.

By newsten