Spread the love

മലപ്പുറം: മലപ്പുറം ജില്ലയിലുടനീളം പെയ്ത കനത്ത മഴ തുടരുന്നു. ഇന്നലെ രാവിലെ തുടങ്ങിയ മഴ ജില്ലയുടെ പല ഭാഗങ്ങളിലും രാത്രി വൈകിയും തുടർന്നു. മൺസൂൺ സീസൺ ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് ഇത്രയും കനത്ത മഴ ലഭിക്കുന്നത്. കുന്നുകളിലും ഇടനാട്, തീരപ്രദേശം എന്നിവിടങ്ങളിലും ഒരുപോലെ മഴ പെയ്തു. തീരപ്രദേശങ്ങളിലെ അമ്പതോളം വീടുകളിൽ വെള്ളം കയറി. മറ്റൊരിടത്തും മഴക്കെടുതി റിപ്പോർട്ട് ചെയ്തിട്ടില്ല.

പൊന്നാനിയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. ഇന്നലെ രാവിലെ ചെറിയ തോതിൽ തുടങ്ങിയ മഴ ഉച്ചയോടെ ശക്തിപ്രാപിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പൊന്നാനിയിൽ 24 മില്ലിമീറ്റർ മഴ ലഭിച്ചതായാണ് കണക്ക്. നിലമ്പൂർ (20.8), കരിപ്പൂർ (12.8), മഞ്ചേരി (4.5), അങ്ങാടിപ്പുറം (4.2), പെരിന്തൽമണ്ണ (4.9 ശതമാനം) എന്നിവിടങ്ങളിലാണ് മഴ രേഖപ്പെടുത്തിയത്.

By newsten