Spread the love

കൊച്ചി: കൊച്ചി: നടൻ ദിലീപ് ഉൾപ്പെട്ട കൊലപാതക ഗൂഢാലോചന കേസിലെ പ്രതി സായ് ശങ്കറിൻറെ കമ്പ്യൂട്ടറും ഫോണും തിരികെ നൽകാൻ ആലുവ മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം. കേസന്വേഷണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് പിടിച്ചെടുത്ത ഉപകരണങ്ങൾ തിരികെ നൽകാൻ കോടതി നിർദ്ദേശിച്ചു. ഫോറൻസിക് പരിശോധന പൂർത്തിയായതിന് പിന്നാലെയാണ് കോടതിയുടെ ഉത്തരവ്. അഞ്ച് ലക്ഷം രൂപയുടെ ബോണ്ട് കെട്ടിവയ്ക്കാനും സായ് ശങ്കറിന് ആലുവ മജിസ്ട്രേറ്റ് കോടതി നിർദേശം നൽകി.

കൊലപാതക ഗൂഢാലോചന കേസിൽ അഭിഭാഷകൻറെ നിർദ്ദേശപ്രകാരം സായ്ശങ്കർ പ്രതികളുടെ ഫോണുകളിൽ നിന്ന് ഡിജിറ്റൽ തെളിവുകൾ മായ്ച്ചുകളഞ്ഞതായി കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് സായ് ശങ്കറിനെ മാപ്പുസാക്ഷിയാക്കാൻ അന്വേഷണ സംഘം നിയമോപദേശം തേടിയത്.

By newsten