Spread the love

തിരുവനന്തപുരം: സിൽവർ ലൈനിൽ കേന്ദ്രത്തിന്‍റെ അനുമതി ലഭിച്ച ശേഷം മാത്രമേ തുടർനടപടികൾ സ്വീകരിക്കൂവെന്ന് റവന്യൂ മന്ത്രി കെ രാജൻ നിയമസഭയെ അറിയിച്ചു. സ്ഥലമെടുപ്പിന് ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചു. കെ റെയിലിന് 20.50 കോടി രൂപ വകയിരുത്തിയിരുന്നു. 52 ലക്ഷം ചെലവഴിച്ചു. കേന്ദ്രാനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നടപടി. കേന്ദ്രം തത്വത്തിൽ അംഗീകാരം നൽകുകയും അതനുസരിച്ച് സാമൂഹിക ആഘാത പഠനവും സർവേയും നടത്തുകയും ചെയ്തുവെന്നും മന്ത്രി പറഞ്ഞു.

സർവേയുടെ ഭാഗമായ മഞ്ഞക്കുറ്റി ഒരു മാർക്കിംഗ് മാത്രമാണ്. അടയാളപ്പെടുത്താൻ അണ് ഉദ്ദേശിച്ചത്, ഏറ്റെടുക്കലല്ല. കുറ്റി സർക്കാരിന്റേതാണെന്ന് റവന്യൂ മന്ത്രി പറഞ്ഞു. സർവേ നമ്പർ പ്രസിദ്ധീകരിച്ചതിന് ഭൂമി അറ്റാച്ച് ചെയ്തു എന്ന് അർത്ഥമാക്കുന്നില്ല. വിൽക്കുന്നതിനോ കടം വാങ്ങുന്നതിനോ തടസ്സമില്ല. ക്രയവിക്രയത്തിനും തടസമില്ല.

കരം  അടക്കലിന് അടക്കം തടസം വരുത്തിയാൽ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് നിയമസഭയിൽ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.

By newsten