Spread the love

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള പോരാട്ടത്തിൽ ചില ശക്തികൾ തനിക്കെതിരെ നിൽക്കുകയാണെന്ന് ഇന്ത്യൻ വംശജനായ ഋഷി സുനക്. ലിസ് ട്രസ് അടുത്ത പ്രധാനമന്ത്രിയാകുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. പാർട്ടിയിലെ പ്രമുഖ നേതാക്കൾ ഇവർക്ക് വേണ്ടി പ്രചാരണം നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

കാവൽ പ്രധാനമന്ത്രി ബോറിസ് ജോൺസന്‍റെ പിന്തുണ അവർക്കുണ്ട്. സുനക്കിന്‍റെ ഏറ്റവും പുതിയ പരാമർശങ്ങൾ തന്‍റെ ശത്രുക്കളെ പരാമർശിച്ചുകൊണ്ടുള്ളതാണ്. തന്‍റെ വിജയസാധ്യത വളരെ കുറവാണെന്ന് സുനക് വെളിപ്പെടുത്തി. തനിക്കെതിരായ ശക്തികൾ വളരെ വലുതാണെന്ന് സുനക് പറയുന്നു.

മുൻ പ്രധാനമന്ത്രി മാർഗരറ്റ് താച്ചറുടെ കോട്ട എന്നറിയപ്പെടുന്ന ഗ്രാന്തത്തില്‍ നടന്ന ഒരു പ്രചാരണത്തിനിടെ, തനിക്കെതിരെ ചില ശക്തികൾ ഒത്തുചേർന്നതായി സുനക് വെളിപ്പെടുത്തി. കൺസർവേറ്റീവ് പാർട്ടിയിലെ ഒരു വിഭാഗത്തെ സംബന്ധിച്ചിടത്തോളം, ഇത് ലിസ് ട്രസിന്‍റെ കിരീടധാരണമാണ്, അവർ അത് നടപ്പാക്കാൻ ശ്രമിക്കുന്നുവെന്ന് ഋഷി സുനക് പറഞ്ഞു.

By newsten