Spread the love

കൊളംബോ: ശ്രീലങ്കൻ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ട് റനിൽ വിക്രമസിംഗെ. ഗോതബയ രാജപക്സെ പ്രസിഡന്‍റ് സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെയാണ് യുഎൻപി നേതാവ് റനിൽ വിക്രമസിംഗെ ആക്ടിംഗ് പ്രസിഡന്‍റായി ചുമതലയേറ്റത്. ശ്രീലങ്ക പൊതുജന പെരുമനയുടെ വിഘടിത വിഭാഗം നേതാവ് ഡള്ളസ് അലഹപ്പെരുമയെയാണ് റനിൽ പരാജയപ്പെടുത്തിയത്.

225 അംഗ പാർലമെന്‍റിൽ 223 അംഗങ്ങൾ വോട്ട് രേഖപ്പെടുത്തി. റനിൽ വിക്രമസിംഗെ 134 വോട്ടുകൾ നേടിയപ്പോൾ അലഹപെരുമയ്ക്ക് 82 വോട്ടുകൾ ലഭിച്ചു. മത്സരരംഗത്തുണ്ടായിരുന്ന ജനതാ വിമുക്തി പെരുമന നേതാവ് നുര കുമാര ദിസനായകെയ്ക്ക് മൂന്ന് വോട്ടുകൾ മാത്രമാണ് ലഭിച്ചത്. നാല് വോട്ടുകൾ അസാധുവായി.

പാർലമെന്‍റിൽ 100 അംഗങ്ങളുള്ള ശ്രീലങ്കൻ പബ്ലിക് ലിമിറ്റഡിലെ (എസ്എൽപിപി) ഒരു വിഭാഗത്തിന്‍റെ പിന്തുണ റനിലിനുണ്ടായിരുന്നു. ഫലം അംഗീകരിക്കില്ലെന്ന് സമരക്കാർ പറഞ്ഞു. രാജപക്സെ കുടുംബത്തിന്റെ നോമിനിയാണ് റനിലെന്നാണ് ആക്ഷേപം.

By newsten