Spread the love

പാലക്കാട്: പാലക്കാട് തങ്കം ആശുപത്രിയിൽ പ്രസവിച്ച ശേഷം യുവതി മരിച്ചത് അമിത രക്തസ്രാവത്തെ തുടർന്നെന്ന് പ്രാഥമിക വിവരം. ഐഷര്യയുടെ പോസ്റ്റുമോർട്ടം പൂർത്തിയായതോടെയാണ് വിവരം പുറത്തറിയുന്നത്. വിശദമായ റിപ്പോർട്ട് ലഭിച്ച ശേഷമേ കൂടുതൽ വ്യക്തത വരൂവെന്ന് പാലക്കാട് ഡിവൈഎസ്പി പറഞ്ഞു.

ഐശ്വര്യയുടെ മൃതദേഹം തങ്കം ആശുപത്രിയിൽ നിന്ന് പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ചികിത്സാപിഴവ് മൂലമാണ് ഐശ്വര്യ മരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. പ്രസവശേഷം ഐശ്വര്യയുടെ കുഞ്ഞും മരിച്ചു. പ്രസവവേദനയെ തുടർന്ന് ആറ് ദിവസം മുമ്പാണ് 23 കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

By newsten