Spread the love

തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട സ്വപ്ന സുരേഷിന്റെ പുതിയ ആരോപണങ്ങൾക്ക് മറുപടിയുമായി മന്ത്രി ആന്റണി രാജു. മുഖ്യമന്ത്രി പിണറായി വിജയന്റെ ജനപ്രീതിയിൽ ആശങ്കാകുലരായവരുടെ ഗൂഡാലോചനയാണ് ഈ ഹീനകൃത്യത്തിന് പിന്നിലെന്ന് ആന്റണി രാജു പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മുഖ്യമന്ത്രിക്കെതിരെ സ്വപ്ന സുരേഷ് ഉന്നയിച്ച എല്ലാ ആരോപണങ്ങളും ഒന്നര വർഷം മുമ്പ് ഇഡി, കസ്റ്റംസ്, എൻഐഎ തുടങ്ങിയ കേന്ദ്ര ഏജൻസികൾ വിശദമായ അന്വേഷണം നടത്തി തെളിവില്ലെന്ന് കണ്ടെത്തിയിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്റെ ജനപ്രീതിയിൽ ആശങ്കാകുലരായവരുടെ ഗൂഡാലോചനയാണ് ഈ ഹീനമായ കുറ്റകൃത്യത്തിന് പിന്നിൽ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വപ്നയുടെ പിന്നാലെ പോയി നാണംകെട്ട പരാജയം ഏറ്റുവാങ്ങിയ യു.ഡി.എഫും ബി.ജെ.പിയും അനുഭവത്തിൽ നിന്ന് പാഠം പഠിക്കാതെ ബിരിയാണിക്ക് പിന്നാലെ പോയാൽ അടുത്ത പാർലമെന്റ് തിരഞ്ഞെടുപ്പിൽ ജനം അവരെ പാഠം പഠിപ്പിക്കും. പ്രതിപക്ഷം എത്ര ശ്രമിച്ചാലും സ്വപ്നയുടെ നനഞ്ഞ പടക്കങ്ങൾ പൊട്ടാൻ പോകുന്നില്ലെന്നും ആന്റണി രാജു പറഞ്ഞു.

By newsten