Spread the love

തിരുവനന്തപുരം: എം ആർ അജിത് കുമാറിനെ വിജിലൻസ് മേധാവി സ്ഥാനത്ത് നിന്ന് നീക്കി. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ആഭ്യന്തര വകുപ്പിന് നിർദ്ദേശം നൽകി. സ്വപ്ന സുരേഷ് വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. പകരം വിജിലൻസ് ഐജി എച്ച് വെങ്കിടേഷിനാണ് ചുമതല നൽകിയിരിക്കുന്നത്. അജിത് കുമാറിന് പുതിയ ചുമതലകളൊന്നും നൽകിയിട്ടില്ല.

സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട വിവാദത്തിൽ ഇടനിലക്കാരനായിരുന്ന ഷാജ് കിരണുമായി എം ആർ അജിത് കുമാർ നിരന്തരം ബന്ധപ്പെട്ടിരുന്നതായി സ്വപ്ന സുരേഷ് വെളിപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് ഇന്റലിജൻസ് അന്വേഷണം നടത്തി.

സരിത്തിന്റെ ഫോൺ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട പ്രശ്നവും അജിത് കുമാറിനെതിരായ നടപടിയിലേക്ക് നയിച്ചതായാണ് സൂചന.

By newsten