Spread the love

ഗാന്ധിജിയുടെ ഹിന്ദുമതവും ഗോഡ്സെയുടെ ഹിന്ദുമതവും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് പാർട്ടി പ്രവർത്തകരെ പരിശീലിപ്പിക്കാനുള്ള ചിന്തൻ ശിബിര്‍ തീരുമാനത്തെ പരിഹസിച്ച് മുൻ മന്ത്രി കെടി ജലീൽ. ഗാന്ധിജിയുടെ ‘ഹിന്ദുമതം’ മാത്രമല്ല, മൗലാനാ ആസാദിന്‍റെ ഇസ്ലാമും മദർ തെരേസയുടെ ക്രിസ്തുമതവും കോണ്‍ഗ്രസ് വീണ്ടെടുക്കണമെന്നും കെ.ടി ജലീൽ പറഞ്ഞു.

ഗാന്ധിയുടെ ഹിന്ദുമതവും ഗോഡ്സെയുടെ ഹിന്ദുമതവും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് കോണ്‍ഗ്രസ് പ്രവർത്തകർക്ക് പഠന ക്ലാസും പരിശീലനവും നൽകാൻ ചിന്തൻ ശിബിരിൽ തീരുമാനിച്ചതായി കെ.പി.സി.സി സംസ്ഥാന വൈസ് പ്രസിഡന്‍റ് വി.ടി ബൽറാം പറഞ്ഞു. ജലീലിന്‍റെ പരിഹാസം ഈ വിഷയത്തിലാണ്.

ഇത് ഇത്തരം വിഷയങ്ങളിൽ കോണ്‍ഗ്രസിന്റെ നിലപാട് വ്യക്തമാക്കും. സംഘപരിവാറിന്‍റെ പ്രത്യയശാസ്ത്രത്തെ എങ്ങനെ നേരിടണമെന്ന കാര്യത്തിൽ കോണ്‍ഗ്രസിന് വ്യക്തമായ ദിശാബോധമുണ്ട്. ഇന്ത്യൻ മതേതരത്വം അടിസ്ഥാനപരമായി കോൺഗ്രസ് ഉയർത്തിപ്പിടിക്കുന്ന ഒരു ആശയമാണ്. സംഘപരിവാർ വെല്ലുവിളിക്കുമ്പോൾ ആ ആശയങ്ങളെ വേരോടെ പിഴുതെറിയാനും ആ ആശയങ്ങളെ പ്രതിരോധിക്കാനും ശരിയായ പ്രചാരകരായി മാറാൻ പ്രവർത്തകരെ കർമ്മ പോരാളികളാക്കി മാറ്റുകയാണ് പാർട്ടിയുടെ ലക്ഷ്യമെന്നും ബൽറാം പറഞ്ഞു.

By newsten