Spread the love

എടക്കര: വനാതിർത്തിയിലെ കർഷകരുടെ ഏറ്റവും വലിയ പ്രശ്നം വന്യമൃഗങ്ങളുടെ ശല്യമാണ്. വിയർപ്പൊഴുക്കി കൃഷി ചെയ്യുന്ന എല്ലാ വിളകളും ആനകളും പന്നികളും നശിപ്പിക്കും. ഈ പ്രശ്നം പരിഹരിക്കാൻ കർഷകർക്ക് വിചിത്രമായ ഒരു നിർദ്ദേശം നൽകിയിരിക്കുകയാണ്. മൃഗങ്ങൾ നശിപ്പിക്കാൻ സാധ്യതയുള്ള വിളകളൊന്നും ചെയ്യരുത്. പകരം, അത് മറ്റ് വിളകൾക്ക് പ്രാധാന്യം നൽകുക. കളക്ടറുടെ നേതൃത്വത്തിലുള്ള യോഗമാണ് തീരുമാനം എടുത്തത്.

വാഴ, തെങ്ങ്,കൈതച്ചക്ക , കവുങ്ങ്, പച്ചക്കറികൾ എന്നിവ ഒഴിവാക്കാൻ കർഷകരെ പ്രേരിപ്പിക്കുന്നത്. ജൂൺ 28ന് ചേർന്ന ജില്ലാതല ഏകോപന സമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. നിലമ്പൂർ മുനിസിപ്പാലിറ്റി, മൂത്തേടം, പോത്തുകൽ, ചുങ്കത്തറ, വഴിക്കടവ്, എടക്കര, മമ്പാട്, ഊർങ്ങാട്ടിരി, ചാലിയാർ, എടപ്പറ്റ, കരുളായി, കാളികാവ്, അമരമ്പലം, ചോക്കാട്, കരുവാരക്കുണ്ട് പഞ്ചായത്തുകൾ തീരുമാനത്തിന്റെ പരിധിയിൽ വരും.

By newsten