Spread the love

തിരുവനന്തപുരം: കാട്ടാക്കടയിൽ കണ്‍സഷന്‍ ചോദിച്ച രക്ഷിതാവിനെ മർദ്ദിച്ച കെഎസ്ആർടിസി ജീവനക്കാരെ ഒരാഴ്ച കഴിഞ്ഞിട്ടും അറസ്റ്റ് ചെയ്തിട്ടില്ല. പൂവച്ചൽ പഞ്ചായത്തിലെ ജീവനക്കാരനായ പ്രേമനന് മകളുടെ മുന്നിൽ വച്ചാണ് മർദ്ദനമേറ്റത്. എന്നാൽ അറസ്റ്റ് വൈകുന്നതിൽ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞു.

മുൻകൂർ ജാമ്യം ലഭിക്കാൻ സാധ്യതയില്ലെന്ന് പ്രതികൾ മനസിലാക്കണം. പൊലീസിന് കീഴടങ്ങാൻ കോടതി തന്നെ പ്രതികളോട് നിർദ്ദേശിക്കും. ജാമ്യം ലഭിക്കാതിരിക്കാൻ കെഎസ്ആർടിസി സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഇത്തരം കേസുകളിലെ പ്രതികൾ പൊലീസിന്‍റെ കണ്ണിൽ നിന്ന് അകന്നു നിൽക്കാനുള്ള വിദഗ്ദ്ധരാണ്. എത്ര ഒളിച്ചിരുന്നാലും പൊലീസ് ഇവരെ കസ്റ്റഡിയിൽ വാങ്ങും. ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയതായി മന്ത്രി ആന്‍റണി രാജു അറിയിച്ചു.

By newsten