Spread the love

തിരുവനന്തപുരം : കേരളത്തിലെ കാലാവസ്ഥയുൾപ്പെടെ നിരവധി പ്രശ്നങ്ങളാണ് റോഡുകളുടെ ശോചനീയാവസ്ഥയ്ക്ക് കാരണമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. റോഡുകളുടെ ശോചനീയാവസ്ഥ ചൂണ്ടിക്കാണിച്ച് എൽദോസ് കുന്നപ്പള്ളി നിയമസഭയിൽ നൽകിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി. കഴിഞ്ഞ ജൂലൈയുമായി താരതമ്യപ്പെടുത്തുമ്പോൾ റോഡിലെ കുഴികളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്നും റിയാസ് പറഞ്ഞു.

പല പ്രവർത്തിയും നേരിട്ട് പോയി വിലയിരുത്തി. തെറ്റായ പ്രവണതകൾ കാണുകയാണെങ്കിൽ, നിങ്ങൾ ഒരു സന്ധിയും ഇല്ലാതെ മുന്നോട്ട് പോകും. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും റിയാസ് പറഞ്ഞു. മഴക്കാല റോഡ് പരിചരണത്തിന് ആസൂത്രിത പ്രവർത്തനം നടത്തിയിരുന്നു. ഒരു കുഴി പോലും ഇല്ലാത്ത അവസ്ഥയിൽ റോഡിന്റെ അവസ്ഥ മാറണം.

സിനിമ കാണുമ്പോൾ എൽദോസ് കുന്നപ്പള്ളി സ്വന്തം ഫേസ്ബുക്ക് പോസ്റ്റും നോക്കണമെന്നും മുഹമ്മദ് റിയാസ് പരിഹസിച്ചു. എൽദോസ് കുന്നപ്പിള്ളിയുടെ മണ്ഡലത്തിലൂടെ അനൗൺസ്മെന്‍റ് വാഹനത്തിലൂടെ പോകാം. ജനം തന്നെ മാലയിട്ട് സ്വാഗതം ചെയ്യുമെന്നും റിയാസ് പറഞ്ഞു. മന്ത്രിയുടെ വിശദീകരണത്തിന്‍റെ അടിസ്ഥാനത്തിലാണ് അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചത്.

By newsten