Spread the love

പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടർക്ക് സർക്കാർ ഇതുവരെ ഒരു രൂപ പോലും ഫീസോ ചെലവോ നൽകിയിട്ടില്ല. വിചാരണ ദിവസം ചെലവായ തുകയെങ്കിലും അനുവദിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ രാജേഷ് എം മേനോൻ കളക്ടർക്ക് ചെലവ് കണക്ക് സഹിതം കത്തയച്ചു.

സ്പെഷ്യൽ പ്രോസിക്യൂട്ടർ രാജേഷ് എം മേനോന് ഫീസ് നൽകുന്നില്ലെന്ന് മധുവിന്‍റെ അമ്മ മല്ലി മന്ത്രി കെ കൃഷ്ണൻകുട്ടിയെ നേരിട്ട് കണ്ട് അറിയിച്ചു. മധു കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറായും അഡീഷണലായും രാജേഷ് എം മേനോൻ ഇതുവരെ 40ലധികം തവണ കോടതിയിൽ എത്തിയിട്ടുണ്ട്. ഈ കാലയളവിലെ ഫീസോ യാത്രാച്ചെലവോ വക്കീലിന് നൽകിയിട്ടില്ല.

ഒരു ദിവസം ഹാജരാകുന്നതിന് 240 രൂപയാണ് അഭിഭാഷകന് നൽകുക. 1978 ലെ വ്യവസ്ഥ പ്രകാരമുള്ള ഫീസ് ഘടനയാണിത്. ഒരു ദിവസം മൂന്ന് മണിക്കൂർ കോടതിയിൽ ചെലവഴിച്ചാലാണ് 240 രൂപ ലഭിക്കുക. അല്ലാത്ത പക്ഷം അത് 170 ആയി കുറയും.

By newsten