Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മൂന്ന് ദിവസം കൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കുകിഴക്കൻ അറബിക്കടലിൽ തീവ്ര ന്യൂനമർദമായി മാറിയ ന്യൂനമർദം അടുത്ത 24 മണിക്കൂറിനുള്ളിൽ വടക്ക്-വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങി ഒമാൻ തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത ഏതാനും മണിക്കൂറുകളിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് കൂടുതൽ മഴയ്ക്ക് സാധ്യത.

ഒരാഴ്ചയ്ക്കിടെ 259 മില്ലിമീറ്റർ മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്. അടുത്ത മൂന്ന് ദിവസം മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പ്. കിഴക്കൻ മേഖലകളിൽ മഴ ശക്തമായതിനാൽ പമ്പാനദിയിലെ ജലനിരപ്പ് കുറയുന്നില്ല. കുറുമ്പൻമൂഴി കോസ് വേയിലെ വെള്ളം ഇറങ്ങുന്നില്ല. പമ്പയിലെ ജലനിരപ്പ് കുറയുകയും വർദ്ധിക്കുകയും ചെയ്യുന്നു. പമ്പാനദി സംഗമിക്കുന്ന കക്കട്ടാർ, കല്ലാർ, തൊടുകൽ എന്നിവിടങ്ങളിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. കുറുമ്പൻമൂഴി അടുക്കളപ്പാറ കടവിലെ നടപ്പാലത്തിൽ വെള്ളം കയറിയിട്ട് രണ്ടാഴ്ചയായി. ഇതിനിടയിൽ ഒരു ദിവസത്തേക്ക് മാത്രമാണ് വെള്ളം ഇറങ്ങിയത്.

ജൂൺ 1 മുതൽ ജൂൺ 8 വരെ 571 മില്ലിമീറ്റർ മഴയാണ് കേരളത്തിൽ ലഭിച്ചത്. മഴയിൽ 30 ശതമാനം കുറവുണ്ടായതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 16 ആയപ്പോഴേക്കും 830 മില്ലിമീറ്റർ മഴ ലഭിച്ചു. അതായത്, ഒരാഴ്ചയ്ക്കിടെ 259 മില്ലിമീറ്റർ മഴ ലഭിച്ചു. ഇതോടെ മഴക്കുറവ് 16 ശതമാനമായി ഉയർന്നു. തൃശ്ശൂർ മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിൽ നല്ല മഴ ലഭിച്ചപ്പോൾ മധ്യ, തെക്കൻ ജില്ലകളിൽ മഴ കുറഞ്ഞു. വയനാട്ടിലും കാസർഗോഡും ഇക്കാലയളവിൽ ലഭിക്കേണ്ടതിനേക്കാൾ കൂടുതൽ മഴ ലഭിച്ചു.

By newsten