Spread the love

കൊച്ചി: കെ.എസ്.ആർ.ടി.സിയിൽ എല്ലാ മാസവും അഞ്ചിനകം ശമ്പളം നൽകണമെന്ന് കേരള ഹൈക്കോടതി നിർദേശിച്ചു. ശമ്പള വിതരണത്തിനാണ് പ്രഥമ പരിഗണന നൽകേണ്ടത്. അതിനുശേഷം വായ്പ തിരിച്ചടവ് ഉൾപ്പെടെയുള്ള കാര്യങ്ങൾ മതിയാകുമെന്നും ഇടക്കാല ഉത്തരവിൽ ഹൈക്കോടതി വ്യക്തമാക്കി. ശമ്പളം വിതരണം ചെയ്യാൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു.

വായ്പാ കുടിശ്ശികയായി കെ.എസ്.ആർ.ടി.സിക്ക് നൽകാനുള്ള ബാധ്യത 12,100 കോടി രൂപയാണെന്ന് നേരത്തെ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. കെ.എസ്.ആർ.ടി.സി.യിൽ 5,255 ബസുകളാണ് നിരത്തിലിറക്കുന്നത്. 300 ബസുകൾ ഉപയോഗശൂന്യമായെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

By newsten