Spread the love

കണ്ണൂര്‍: അസാധാരണമായ പത്രസമ്മേളനം നടത്തി മുഖ്യമന്ത്രിയെയും സർക്കാരിനെയും സിപിഎമ്മിനെയും വിമർശിച്ച ഗവർണർക്കെതിരെ ഇടതുമുന്നണി നേതാക്കൾ രംഗത്തെത്തി. വ്യക്തിവൈരാഗ്യമുള്ള ഒരു മനുഷ്യൻ എന്ന നിലയിലാണ് ഗവർണർ ഓരോ കാര്യങ്ങളും ചെയ്യുന്നതെന്നും, സ്വമേധയാ ഗവർണർ പദവിയിൽ നിന്ന് രാജി വച്ച് പോകുന്നതാണ് ഉചിതമെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

“ഗവർണർ ആ പദവി പൂർണ്ണമായും ദുരുപയോഗം ചെയ്യുകയാണ്. പത്രസമ്മേളനം വിളിച്ച് ആർഎസ്എസ് പ്രചാരകന്‍റെ ദൗത്യം നിർവഹിക്കുകയാണ്. വലിയ നിലവാര തകർച്ചയാണിത്. പപ്രായത്തിനനുസരിച്ച പക്വതയോ വിദ്യാഭ്യാസത്തിനനുസൃതമായ പാകതയോ ഇല്ലാതെ വികാര ജീവിയായി എന്തെല്ലാമോ വിളിച്ച് പറയുകയാണ്. വാർത്ത സമ്മേളനത്തിൽ പ്രത്യേകിച്ച് ഒന്നുമില്ല. ആർഎസ്എസുമായിട്ട് ‘ 85 ൽ തന്നെ നല്ല ബദ്ധമുള്ളയാളാണെന്ന് പത്ര സമ്മേളനത്തിൽ തന്നെ അദ്ദേഹം പറഞ്ഞു. ആർഎസ്എസുകാരനായി ഗവർണർ സ്ഥാനത്ത് ഇരിക്കാനാവില്ല. ഗവർണർക്ക് സംഭവിച്ചത് മാനസിക വിഭ്രാന്തിയാണ്. ഉദ്ദേശിച്ചതുപോലെ ആർഎസ്എസിനെ തൃപ്തിപ്പെടുത്താൻ കഴിയാത്തത് കൊണ്ട് സ്ഥാനമാനങ്ങൾ കിട്ടാതായി എന്ന തോന്നൽ ഗവർണർക്കുണ്ടെന്നും” ഇ പി ജയരാജന്‍ കുറ്റപ്പെടുത്തി.

By newsten