Spread the love

കോഴിക്കോട്: സംഘടനാ ക്യാമ്പിൽ മദ്യപിച്ച് വരുന്നതും സഹപ്രവർത്തകയോട് ലൈംഗികാതിക്രമം കാണിക്കുന്നതും, കൊലയാളികളെ സംരക്ഷിക്കുകയും ചെയ്യുന്നതാണോ സെമി കേഡറിസമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്. അധാർമ്മിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ സംരക്ഷിക്കുകയാണെന്നും ഡിവൈഎഫ്ഐ ആരോപിച്ചു.

യൂത്ത് കോൺഗ്രസ് നേതാവിനെതിരായ പരാതി ഗൗരവമുള്ളതാണ്. ചില മാധ്യമങ്ങൾ ഈ വിഷയം ഗൗരവമായി എടുക്കാത്തതിനെ ഡി.വൈ.എഫ്.ഐ വിമർശിച്ചിരുന്നു. പട്ടികജാതി വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയാണ് ആക്രമിക്കപ്പെട്ടത്. കോൺഗ്രസ് നേതൃത്വം ഇതെല്ലാം ഒരു സാധാരണ കാര്യമായി കാണുന്നുവെന്ന് വി.കെ സനോജ് പറഞ്ഞു.

യൂത്ത് കോൺഗ്രസ് നേതാവിനെതിരായ ലൈംഗിക പീഡന പരാതി നിസ്സാരകാര്യമാണെന്ന കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരന്‍റെ പ്രസ്താവനയെ ഡി.വൈ.എഫ്.ഐ വിമർശിച്ചു. നിങ്ങൾ ആളെ കൊന്നിട്ട് വരൂ, ഞാൻ മാലയിട്ട് സ്വീകരിക്കുമെന്ന് സുധാകരൻ പറഞ്ഞു. സെമി കേഡർ, അക്രമികളെ സംരക്ഷിക്കുന്നുണ്ടോയെന്ന് കോൺഗ്രസ് വ്യക്തമാക്കണം. ലൈംഗിക പീഡന പരാതിയെ നിസ്സാരവത്കരിക്കുന്ന സുധാകരന്‍റെ നിലപാട് അപലപനീയമാണെന്നും ഡി.വൈ.എഫ്.ഐ നേതൃത്വം പറഞ്ഞു.

By newsten