Spread the love

ലഖ്‌നൗ: ഉത്തർപ്രദേശിൽ സമാജ് വാദി പാർട്ടിക്കും അഖിലേഷ് യാദവിനും കനത്ത പ്രഹരമാണ് ബിജെപി നൽകിയത്. സമാജ് വാദി പാർട്ടിയുടെ സിറ്റിംഗ് സീറ്റുകളായ അസംഗഡ്, രാംപുര്‍ ലോക്സഭാ മണ്ഡലങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചു.

അസംഗഢിൽ നിന്നുള്ള എംപിയായിരുന്ന എസ്പി അധ്യക്ഷൻ അഖിലേഷ് യാദവും റാംപൂർ എംപിയായിരുന്ന മുതിർന്ന നേതാവ് അസം ഖാനും രാജിവെച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

അസംഗഡിൽ ബിജെപിയുടെ ദിനേശ് ലാൽ യാദവ് 8978 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. എസ്പിയുടെ ധർമേന്ദ്ര യാദവ് രണ്ടാം സ്ഥാനത്തും ബിഎസ്പിയുടെ ഷാ ആലം അലിയാസ് മൂന്നാം സ്ഥാനത്തുമാണ്. അന്തിമ ഫലം ഇവിടെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

By newsten