Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കും. പുതുക്കിയ നിരക്ക് ശനിയാഴ്ച വൈകിട്ട് 3.30 ന് റെഗുലേറ്ററി കമ്മീഷന്‍ പ്രഖ്യാപിക്കും. നിരക്ക് വർദ്ധനവിലൂടെ 2,284 കോടി രൂപയുടെ വരുമാനമാണ് കെ.എസ്.ഇ.ബി പ്രതീക്ഷിക്കുന്നത്.

ഗാര്‍ഹിക വൈദ്യുതി നിരക്ക് 18 ശതമാനം വര്‍ദ്ധനയാവശ്യപ്പെട്ടുള്ള താരിഫ് പ്ലാനാണ് വൈദ്യുതി ബോര്‍ഡ് റഗുലേറ്ററി കമ്മീഷന് സമര്‍പ്പിച്ചിട്ടുള്ളത്. യൂണിറ്റിന് ശരാശരി 92 പൈസയുടെ വർദ്ധനവാണ് കെ.എസ്.ഇ.ബി ആവശ്യപ്പെട്ടിരിക്കുന്നത്. നടപ്പ് സാമ്പത്തിക വർഷം 2,852 കോടി രൂപയുടെ റവന്യൂ കമ്മി ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

ഗാർഹിക ഉപഭോക്താക്കൾക്ക് ശരാശരി 18.14 ശതമാനം നിരക്ക് വർദ്ധിപ്പിക്കണം. ചെറുകിട, വ്യാവസായിക ഉപഭോക്താക്കൾക്ക് 11.88 ശതമാനവും വൻകിട വ്യാവസായിക ഉപഭോക്താക്കൾക്ക് 11.47 ശതമാനവും വർദ്ധനവാണ് കെ.എസ്.ഇ.ബി ശുപാർശ ചെയ്തിരിക്കുന്നത്. ചെറുകിട കാർഷിക ഉപഭോക്താക്കൾക്ക് ഇത് യൂണിറ്റിന് 2.75 രൂപയിൽ നിന്ന് 3.64 രൂപയായി ഉയർത്തണം. വൻകിട കാർഷിക ഉപഭോക്താക്കൾക്ക് ഇത് 5.67 രൂപയിൽ നിന്ന് 6.86 രൂപയായി ഉയർത്തണം. കൊച്ചി മെട്രോയുടെ നിരക്ക് യൂണിറ്റിന് 6.46 രൂപയിൽ നിന്ന് 7.18 രൂപയായി ഉയർത്തണമെന്നും കെ.എസ്.ഇ.ബി ആവശ്യപ്പെട്ടു.

By newsten