Spread the love

തിരുവനന്തപുരം: വ്യാജ പുരാവസ്തു തട്ടിപ്പു കേസിൽ ആരോപണ വിധേയയായ അനിത പുല്ലയിൽ ലോക കേരള സഭ നടന്ന നിയമസഭാ മന്ദിരത്തിനുള്ളിൽ സുരക്ഷാ പരിശോധന മറികടന്ന് പ്രവേശിച്ച സംഭവത്തിൽ ചീഫ് മാര്‍ഷലിന്റെ റിപ്പോര്‍ട്ട് സ്പീക്കർ എം.ബി.രാജേഷിനു കൈമാറി. തുടർനടപടികൾ സ്പീക്കർ തീരുമാനിക്കും. ഉടൻ നടപടി ഉണ്ടായേക്കുമെന്നാണ് സൂചന.

എല്ലാ നിയന്ത്രണങ്ങളും ലംഘിച്ച് അനിത പുല്ലയിലിൽ നിയമസഭയിൽ പ്രവേശിച്ചത് ഗുരുതരമായ വീഴ്ചയാണെന്ന് ചീഫ് മാർഷലിന്റെ റിപ്പോർട്ടിൽ പറയുന്നതായാണ് വിവരം. അനിത തൻ്റെ ഭൂരിഭാഗം സമയവും സഭാ ടിവിയുടെ ഓഫീസിൽ ചെലവഴിച്ചതിനാൽ കരാർ കമ്പനി ജീവനക്കാരുടെ പങ്കാളിത്തവും അന്വേഷിക്കുന്നുണ്ട്. നിയമസഭാ സമുച്ചയത്തിൽ പ്രവേശിക്കാൻ അനിതയ്ക്ക് പാസ് നൽകിയിട്ടില്ലെന്ന് നോർക്ക വ്യക്തമാക്കിയിരുന്നു.

By newsten