Spread the love

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ തന്നെ ‘ക്യാപ്റ്റൻ’ എന്ന് വിളിച്ച അണികളെ തിരുത്തി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. താൻ ക്യാപ്റ്റനല്ലെന്നും മുന്നണിപ്പോരാളി മാത്രമാണെന്നും സതീശൻ പറയുന്നു. കോൺഗ്രസിൽ ആര്‍ക്കും ഈ വിളിയോട് താല്‍പര്യമില്ല. അതിൽ പരിഹാസമുണ്ടെന്നും അദ്ദേഹം കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

അഭിമാനകരമായ വിജയമാണ് തൃക്കാക്കര. ഇത് പ്രതിപക്ഷത്തിനും കോൺഗ്രസിനും കൂടുതൽ ഊർജ്ജം നൽകും. കൂടുതൽ അച്ചടക്കമുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകും. സർക്കാർ പുറത്തു കൊണ്ടുവരേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. പ്രോഗ്രസ് റിപ്പോർട്ടിൻറെ പേരിൽ സർക്കാർ ഇപ്പോൾ വ്യാപകമായി പ്രചരിപ്പിക്കുന്നു എന്ന വസ്തുത പുറത്തുകൊണ്ടുവരും. ഇതുമായി ബന്ധപ്പെട്ട് ഞങ്ങൾ ഒരു പഠനം നടത്തി. അടിസ്ഥാനപരമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് വ്യാജപ്രചാരണം നടക്കുന്നത്. ഈ പ്രോഗ്രസ് റിപ്പോർട്ടിലെ യഥാർത്ഥ വിവരങ്ങൾ ഞങ്ങൾ ഉടൻ പൊതുജനങ്ങളിലേക്ക് എത്തിക്കും. അവർ ഇതിലെ പല കാര്യങ്ങളും ചെയ്തിട്ടില്ല. ചെയ്യാത്തതാണ് മിക്ക കാര്യങ്ങളും. ഇത് ഉടൻ റിലീസ് ചെയ്യും. സർക്കാർ ജനങ്ങളുടെ കാര്യങ്ങൾ ചെയ്താൽ ഞങ്ങൾ അതിനൊപ്പം ഉണ്ടാകും. എന്നാൽ കെ-റെയിൽ പോലുള്ള ജനവിരുദ്ധമായ കാര്യങ്ങളാണ് ഞങ്ങൾ ചെയ്യുന്നതെങ്കിൽ, ഞങ്ങൾ അതിനെ ശക്തമായി എതിർക്കും.

സാമൂഹിക അന്തരീക്ഷം പ്രക്ഷുബ്ധമാണ്. വർഗീയ ശക്തികൾ ശക്തിപ്രാപിക്കുന്ന സാഹചര്യമാണ് കേരളത്തിലെ സർക്കാർ സൃഷ്ടിക്കുന്നത്. ഇതിൽ നിന്ന് സർക്കാർ പിൻമാറണം. എല്ലാ വർഗീയ പാർട്ടികളെയും ഒരുപോലെ നേരിടാനുള്ള കരുത്ത് സർക്കാർ കാണിക്കണം. കേരളത്തിൽ സർക്കാരിൻറെ ദൗർബല്യത്തിന് മീതെയാണ് ഇത്തരക്കാർ ശക്തി കാണിക്കുന്നത്. അവരെ ചെറുക്കാനും തോൽപ്പിക്കാനും യു.ഡി.എഫ് മുൻനിരയിലുണ്ടാകും. കേരളത്തിൽ ഒരു വർഗീയ ശക്തിയെയും തലയുയർത്താൻ അനുവദിക്കില്ലെന്നാണ് ഞങ്ങളുടെ നിലപാട്. ഞങ്ങൾ അത് തിരഞ്ഞെടുപ്പിൽ വളരെ വ്യക്തമായി അവതരിപ്പിച്ചു. അതിനുള്ള അംഗീകാരം കൂടിയാണ് ഈ വിജയം.

By newsten