Spread the love

കൊല്ലം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കൊല്ലം കളക്ടറേറ്റിലേക്ക് ആർഎസ്പി നടത്തിയ മാർച്ചിനിടെ സംഘർഷം. എൻ കെ പ്രേമചന്ദ്രൻ എം പി അടക്കമുള്ളവർക്ക് പരിക്കേറ്റു. രണ്ട് തവണ കണ്ണീർ വാതകം പ്രയോഗിച്ചു. ആർ.എസ്.പി പ്രവർത്തകർ പൊലീസിന് നേരെ മുട്ട എറിഞ്ഞു.

മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിനിടെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും സമാനമായ സംഘർഷങ്ങൾ ഉണ്ടായി.

സി.പി.എം സൃഷ്ടിച്ച അക്രമമാണ് സംസ്ഥാനത്ത് നടക്കുന്നത്. സ്വർണക്കടത്ത് വെളിപ്പെടുത്തലിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് അക്രമമെന്നും കൊല്ലത്ത് കളക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്ത പ്രേമചന്ദ്രൻ എം.പി ആരോപിച്ചു. സമാധാനപരമായ പ്രതിഷേധങ്ങൾക്കെതിരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിക്കുകയാണെന്നും പാർട്ടി ഓഫീസിൽ നിന്ന് ലഭിച്ച നിർദ്ദേശപ്രകാരം അധിക്ഷേപകരമായ ഭാഷയും മർദ്ദനവും ഉപയോഗിക്കുകയാണെന്നും പ്രേമചന്ദ്രൻ പറഞ്ഞു.

By newsten