Spread the love

കോഴിക്കോട്: കനത്ത പൊലീസ് സന്നാഹവും സുരക്ഷയും നിലനിൽക്കെ, മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച്, പ്രതിപക്ഷ യുവജന സംഘടനകൾ. പൊലീസ് സംരക്ഷണയിലുള്ള കോഴിക്കോട് നഗരത്തിൽ കനത്ത സുരക്ഷയാണ് മുഖ്യമന്ത്രിക്കായി ഒരുക്കിയിരിക്കുന്നത്. കോഴിക്കോട് ജില്ലയിൽ പ്രവേശിച്ചയുടൻ പന്തീരാങ്കാവിൽ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചു.

ഇതിനുശേഷം ഗസ്റ്റ് ഹൗസിൽ വിശ്രമിക്കുകയായിരുന്നു മുഖ്യമന്ത്രി. തുടർന്ന് ആദ്യ പരിപാടിക്കായി മുഖ്യമന്ത്രി എരഞ്ഞിപ്പാലത്തെത്തി. കാരപ്പറമ്പിൽ യുവമോർച്ച പ്രവർത്തകർ വീണ്ടും കരിങ്കൊടി കാണിച്ചു. യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവർത്തകർ എരഞ്ഞിപ്പാലത്ത് കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചു. പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കോഴിക്കോട് സഹകരണ ആശുപത്രിയിലെ മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്ന വേദിയിലെത്തിയ യുവമോർച്ച പ്രവർത്തകനെയും കസ്റ്റഡിയിലെടുത്തു.

By newsten