Spread the love

പട്ന: ബീഹാറിലെ എട്ട് ജില്ലകളിലായി ശക്തമായ ഇടിമിന്നലേറ്റ് 17 പേർ മരിച്ചു. ഇടിമിന്നലേറ്റ് ഒഡീഷയിൽ നാല് പേരും മരിച്ചു. ശനിയാഴ്ച രാത്രി മുതൽ തുടരുന്ന കനത്ത മഴയിൽ ബീഹാറിൽ വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

മരിച്ചവരുടെ ബന്ധുക്കൾക്ക് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ നാല് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. സംഭവത്തിൽ ദു:ഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി എത്രയും വേഗം സഹായം കൈമാറാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

കനത്ത മഴയിലും കാറ്റിലും ബീഹാറിൽ റോഡ് ഗതാഗതം താറുമാറായി. നിരവധി മരങ്ങൾ കടപുഴകി വീണു. പലയിടത്തും വൈദ്യുതി വിതരണം തടസ്സപ്പെടുകയും ജനജീവിതം താറുമാറാവുകയും ചെയ്തു.

By newsten