Spread the love

കോഴിക്കോട്: സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷും ഷാജ് കിരണും തന്റെ പേര് പരാമർശിച്ചതിൽ പ്രതികരിച്ച് റിപ്പോർട്ടർ ടിവി എഡിറ്റർ ഇൻ ചീഫ് എം.വി നികേഷ് കുമാർ. തനിക്കെതിരെ ഗൂഡാലോചന നടക്കുകയാണെന്നും തന്നെ കുടുക്കാനാണ് തന്റെ പേര് അഭിമുഖത്തിൽ പരാമർശിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ആരെങ്കിലും എന്റെ പേര് ദുരുപയോഗം ചെയ്താൽ വെറുതെ വിടില്ല. സ്വപ്നയെയോ ഷാജിനെയോ എന്റെ വിശ്വാസ്യത ഇല്ലാതാക്കാൻ അനുവദിക്കാൻ കഴിയില്ല. അത് എന്നെ മാത്രമല്ല, എന്നോടൊപ്പം ജോലി ചെയ്യുന്ന എല്ലാവരെയും ബാധിക്കും. അതിനാല്‍ അവസാനം വരെ പോകും.

എന്നെ സംബന്ധിച്ചിടത്തോളം, ധരിക്കുന്ന വസ്ത്രങ്ങളല്ലാതെ സ്വന്തമായി ഒരു സമ്പാദ്യവുമില്ലാത്ത ഒരാളാണ് ഞാൻ. ഒരു വീടോ കാറോ സമ്പാദിക്കാൻ ശ്രമിച്ചിട്ടില്ല. ഒരു സ്വതന്ത്ര ടെലിവിഷൻ ചാനൽ നടത്തുന്നത് വലിയ വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. വിവാദവുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ടിവിയിൽ പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് നികേഷ് ഇക്കാര്യം പറഞ്ഞത്.

By newsten