Spread the love

കൊച്ചി: തന്റെ ജീവന് വലിയ ഭീഷണിയുണ്ടെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. മരട് അനീഷിന്റെ പേര് പറഞ്ഞു ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി. ഭീഷണിയുടെ ശബ്ദരേഖയും സ്ക്രീൻഷോട്ടുകളും ഉൾപ്പെടെ ഡി.ജി.പിക്ക് പരാതി നൽകിയതായി സ്വപ്ന പറഞ്ഞു.

“മുഖ്യമന്ത്രി പിണറായി വിജയൻ, ഭാര്യ, മകൾ, മുൻ മന്ത്രി കെ.ടി ജലീൽ എന്നിവരുടെ പേരുകൾ പരാമർശിച്ച് അവർക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നത് അവസാനിപ്പിക്കണമെന്നാണ് ഭീഷണി. അല്ലാത്തപക്ഷം ഈ ലോകത്തിൽ നിന്ന് എന്നെ ഇല്ലാതാകുമെന്ന് ഭീഷണിപ്പെടുത്തി. ആദ്യ കോളിൽ നൗഫൽ എന്ന് പറഞ്ഞ ആൾ കെ.ടി ജലീൽ പറഞ്ഞാണ് വിളിക്കുന്നതെന്ന് പറഞ്ഞു.

എന്റെ മകനാണ് ആദ്യത്തെ കോൾ എടുത്തത്. അത് റെക്കോർഡ് ചെയ്യാൻ കഴിഞ്ഞില്ല. രണ്ടാമത്തെ കോളിൽ മരട് അനീഷ് എന്നയാളുടെ പേരിൽ ഭീഷണിപ്പെടുത്തി. ഇന്നോ നാളെയോ എന്നെ കൊല്ലാനാണോ അവർ തീരുമാനിച്ചതെന്ന് വ്യക്തമല്ല. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് കൂടുതൽ വ്യക്തത വരുത്താതിരിക്കാനും അത് തടസ്സപ്പെടുത്താനുമാണ് അവരുടെ ഉദ്ദേശ്യമെന്ന് ഞാൻ മനസ്സിലാക്കി” സ്വപ്ന പറഞ്ഞു

By newsten