Spread the love

വാരാണസി: വാരണാസിയിലെ ഗ്യാൻവാപി മസ്ജിദിൽ നടത്തിയ സർവേയുമായി ബന്ധപ്പെട്ട വീഡിയോകളും ഫോട്ടോകളും പ്രചരിപ്പിക്കുന്നതിനു വിലക്ക് ഏർപ്പെടുത്തി. കോടതിയുടെ അനുമതിയില്ലാതെ ചിത്രങ്ങളും ദൃശ്യങ്ങളും പ്രസിദ്ധീകരിക്കരുതെന്ന് വാരണാസി ജില്ലാ കോടതി ഉത്തരവിട്ടു.

സർവേ റിപ്പോർട്ടിലെ വിവരങ്ങളും ദൃശ്യങ്ങളും ചിത്രങ്ങളും പുറത്തുവിടാൻ ഹർജിക്കാർ അനുമതി തേടിയിരുന്നു. ഇതിനെ മസ്ജിദ് പരിപാലന സമിതി ശക്തമായി എതിർത്തു. ഇതേതുടർന്ന് കേസിലെ വികാരം പരിഗണിച്ച് ഹർജിക്കാരുടെ ഹർജി തള്ളിക്കൊണ്ടാണ് കോടതി ഉത്തരവിറക്കിയത്.

സർവേ റിപ്പോർട്ടിന്റെ പകർപ്പുകളും ദൃശ്യങ്ങളും കോടതി വിവിധ കക്ഷികൾക്ക് നൽകിയിരുന്നു. റിപ്പോർട്ടിനോടുള്ള എതിർപ്പ് പ്രകടിപ്പിക്കാനാണ് ഇവരെ നൽകിയതെന്നും മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്നും കോടതി പറഞ്ഞു.

By newsten